എന്റെ മഴക്കിനാവുകൾ
കാലം തെറ്റിവന്ന മഴയെ ശപിച്ച് നനയാതിരിക്കാൻ ഇടവഴിയിലൂടെ അവൻ ഒാടി
ആ ഇടവഴിയും കടന്നു മുന്നിലെ പറമ്പിൽ കൂടി വേണം പാടത്ത് എത്താൻ
പാടവും കടന്നു പിന്നെയുള്ള കപ്പത്തോട് കഴിഞ്ഞാൽ പെട്ടെന്നു വീടെത്താം,
ഒരു കൈ പോക്കറ്റിലെ നാണയത്തുട്ട് തെറിച്ചു പോകതിരിക്കാനും മറ്റേ കൈ കൊണ്ട് മുണ്ടിലും പിടിച്ച്‌ഓടുന്നതിനിടയിൽ അവൻ കണ്ടു അവളെ .......
ഇടവഴിയിലെ കൈയ്യാലയിൽ പറ്റിപിടിച്ചിരിക്കുന്ന മഴത്തണ്ടിനെ പറിച്ചെടുത്ത് കൈയ്യിൽ വെച്ചു പതിപ്പിക്കുന്നു .. മഴത്തുള്ളി വീണു അവളുടെ മുഖം നനഞ്ഞു ചുവന്നിരിക്കുന്നു , കാലിലെ വെള്ളിക്കൊലുസിലെ മണികളുംമഴത്തുള്ളികളും ഒരുപോലെ കിലുങ്ങുന്നു ...
ഇടവഴിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തെ കാലുകൊണ്ട് തട്ടിതെറുപ്പിച്ചു നടക്കുന്നതിനിടയിൽ അവളും കണ്ടുപിറകിലായി അവനെ ...
മുണ്ട് ഒന്നുടി മടക്കി കുത്തി പതുക്കെ അവൻ നടന്നടുത്തു അവളുടെ കൈയ്യിൽ പിടിച്ചു , കൈയ്യിലെയും മഴത്തണ്ടിലെയും വെള്ളം അവൾ അവന്റെ മുഖത്തേക്കു കുടഞ്ഞു , അവളുടെ കൈയ്യിലെ കുപ്പി വളകളുടെകിലുക്കവും കണ്ണിലെ നോട്ടവും ചുണ്ടിലെ കിന്നാരവും മഴത്തുള്ളിക്കിടയിലൂടെ അവൻ കേട്ടു ....
അവളുടെ കൈയ്യും പിടിച്ചു ഇടവഴിയും കടന്ന് ആ പാടവരംമ്പിലൂടെ അവൻ നടന്നു, മഴയും ആ വരംമ്പും ഒരിക്കലും തീരല്ലേ എന്ന ആശയോടെ ...
അവളും അതു തന്നെ ആയിരിക്കില്ലേ ആഗ്രഹിക്കുന്നേ ....
ശപിച്ച മനസിനെ കൊണ്ടു സ്നേഹിപ്പിക്കുന്ന എന്തൊ ഒരു മായ കൊണ്ടു നടക്കുന്ന മഴ ഒന്നുമറിയാത്തതുപോലെ പെയ്തുകൊണ്ടേയിരുന്നു, നിറഭേദങ്ങളില്ലാതെ...
കാലംതെറ്റിയതു മനുഷ്യ്നോ അതൊ മഴക്കോ..........