Monday, April 20, 2020

എന്റെ മഴക്കിനാവുകൾ


എന്റെ മഴക്കിനാവുകൾ 


കാലം തെറ്റിവന്ന മഴയെ ശപിച്ച്‌ നനയാതിരിക്കാൻ ഇടവഴിയിലൂടെ അവൻ ഒാടി 
 ഇടവഴിയും കടന്നു മുന്നിലെ പറമ്പിൽ കൂടി വേണം പാടത്ത്‌ എത്താൻ
പാടവും കടന്നു പിന്നെയുള്ള കപ്പത്തോട്‌ കഴിഞ്ഞാൽ പെട്ടെന്നു വീടെത്താം,
ഒരു കൈ പോക്കറ്റിലെ നാണയത്തുട്ട്‌ തെറിച്ചു പോകതിരിക്കാനും മറ്റേ കൈ കൊണ്ട്‌ മുണ്ടിലും പിടിച്ച്‌ഓടുന്നതിനിടയിൽ അവൻ കണ്ടു അവളെ .......

ഇടവഴിയിലെ കൈയ്യാലയിൽ പറ്റിപിടിച്ചിരിക്കുന്ന മഴത്തണ്ടിനെ പറിച്ചെടുത്ത്‌ കൈയ്യിൽ വെച്ചു പതിപ്പിക്കുന്നു .. മഴത്തുള്ളി വീണു അവളുടെ മുഖം നനഞ്ഞു ചുവന്നിരിക്കുന്നു , കാലിലെ വെള്ളിക്കൊലുസിലെ മണികളുംമഴത്തുള്ളികളും ഒരുപോലെ കിലുങ്ങുന്നു ...
ഇടവഴിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തെ കാലുകൊണ്ട്‌ തട്ടിതെറുപ്പിച്ചു നടക്കുന്നതിനിടയിൽ അവളും കണ്ടുപിറകിലായി അവനെ ...

മുണ്ട്‌ ഒന്നുടി മടക്കി കുത്തി പതുക്കെ അവൻ നടന്നടുത്തു അവളുടെ കൈയ്യിൽ പിടിച്ചു , കൈയ്യിലെയും മഴത്തണ്ടിലെയും വെള്ളം അവൾ അവന്റെ മുഖത്തേക്കു കുടഞ്ഞു , അവളുടെ കൈയ്യിലെ കുപ്പി വളകളുടെകിലുക്കവും കണ്ണിലെ നോട്ടവും ചുണ്ടിലെ കിന്നാരവും  മഴത്തുള്ളിക്കിടയിലൂടെ അവൻ കേട്ടു ....

അവളുടെ കൈയ്യും പിടിച്ചു ഇടവഴിയും കടന്ന്   പാടവരംമ്പിലൂടെ അവൻ  നടന്നുമഴയും  വരംമ്പും ഒരിക്കലും തീരല്ലേ എന്ന ആശയോടെ ...
അവളും അതു തന്നെ ആയിരിക്കില്ലേ ആഗ്രഹിക്കുന്നേ ....

ശപിച്ച മനസിനെ കൊണ്ടു സ്നേഹിപ്പിക്കുന്ന എന്തൊ ഒരു മായ കൊണ്ടു നടക്കുന്ന  മഴ ഒന്നുമറിയാത്തതുപോലെ പെയ്തുകൊണ്ടേയിരുന്നുനിറഭേദങ്ങളില്ലാതെ...

കാലംതെറ്റിയതു മനുഷ്യ്നോ അതൊ മഴക്കോ..........




Friday, April 10, 2020

മഴ







പെരുമഴയത്ത്‌ കുടയും പിടിച്ച്‌ ഒറ്റക്ക്‌ നടക്കണം....
പച്ച മൺപാതയിലൂടെ ....
മഴയോട്‌ പരിഭവം പറയാംകിന്നരിക്കാംദേഷ്യ്പെടാം , 
ഉറക്കെ കരയുബോൾ ആരുമറിയതെ നമ്മുടെ കണ്ണുനീരിനെ മഴ അവളുടെതാക്കും  അപ്പോൾ മഴയെ പ്രേമിക്കാം... കയ്യില്‍ കോരിയെടുക്കാം ..കഥകള്‍ പറയാം ...


എന്റെ കൽ വിളക്ക്‌




സന്ധ്യക്ക് നാട്ടിൻ പുറത്തെ മായ കണ്ണനെ കാണാൻ പോയ്ട്ടുണ്ടോ "...

ആളും ആരവവും ഇല്ല , കൂത്തും കൂടിയാട്ടവും ഇല്ല
ആനയും അമ്പാരിയും ഇല്ല , താലപൊലിയില്ല 


നിറശോഭയിൽ കത്തി നിൽക്കാൻ ഉത്സവങ്ങളും ഇലക്ട്ര്ക്ക്‌ വെളിച്ചവും ഇല്ലാതെ അവൾ ....
ഒറ്റ തിരിയിൽ കത്തി നിൽക്കുന്ന അവൾക്ക്‌   എന്തൊരു ഭംഗി ആണു 
അവളെ കാണാൻ വേണ്ടി മാത്രം അല്ലെ കണ്ണൻ മിഴികൾ തുറക്കുന്നെ...
എനിക്കും അവളേ ഇഷ്ടമാണു അല്ല അവളോട്‌ പ്രേമം ആണു..
അവൾ. .. "കൽവിളക്ക്‌
ഒറ്റ തിരിയിൽ അവളുടെ നാണം തുളുംബിയുള്ള നോട്ടം,അരയാൽത്തറയിൽ ആകാശംനോക്കി കിടക്കുന്ന എന്നെ അല്ലേ...
ഉത്സവങ്ങളിൽ നൂറ്റിയൊന്ന് തിരിയിൽ കത്തി നിൽക്കുംബോൾ അവൾക്കുള്ള ആപേടി ഇന്നില്ല
പകരം ഒറ്റത്തിരിയിൽ  നാണത്തോടെ ആണു അവൾ എന്നെ നോക്കുന്നെ..
ഞാനോ അവളുടെ നോട്ടം കണ്ടില്ല എന്നു നടിച്ച്‌ അരയാലിൽ ചേക്കേറാൻ വന്നആലിലക്കുരുവിയിൽ കണ്ണെറിഞ്ഞു...
അതു അവൾക്‌ ഇഷ്ടായില്ല ....  അതു മനസിലാക്കിയ കാറ്റ്‌ അവളെ തലോടാൻ ഓടിവന്നു .. അവൾ  കാറ്റിൽ ഒന്നു ആടിയുലഞ്ഞു കരഞ്ഞു , അവളുടെ കണ്ണിൽ നിന്നുംകണ്ണൂനീർ എണ്ണ ഊറി ഇറങ്ങി

ആൽത്തറയിൽ നിന്നും ഞാൻ ഓടിയടുത്ത്‌ രണ്ട്‌ കൈകൊണ്ടും അവളെ ചേർത്ത്‌ പിടിച്ചു
അവളുടെ നെഞ്ജിലെ ചൂട്‌ എന്റ്‌ കൈയ്യിലും മുഖത്തും ഉമ്മ വെച്ചു....അമ്പല  കുളത്തിലെ തവളകൾ നാണത്തോടെ മുങ്ങിയൊളിച്ചു...

അവളുടെ മുടിയിൽ ഞാൻ ഒരു കർപ്പൂരം ചൂടിച്ചു
നാണത്താൽ അവൾ കൂടുതൽ പ്രകാശിച്ചു 
അവളുടെ ശോഭയിൽ അകത്ത്‌ ശ്രീകോവിലിൽ കണ്ണൻ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു
 മായ യിൽ ഞാൻ തൊഴുതു നിന്നു.....
എന്റെ കൽ വിളക്കിനു മുന്നിൽ......