Sunday, June 7, 2020

എന്റെ തേവരേ





സീറ്റിന്റെ അടിയിലേക്ക്‌ ഒരു ബാഗ്‌ നീക്കിവെച്ചിട്ട്‌ ചെറിയ ബാഗുമായി അപ്പർ ബർത്ത്‌കയറി അതു തലക്കൽ വെച്ച്‌ അങ്ങനെ കിടന്നു , കാഴ്ച്ചകൾ മുന്നില്‍ലെന്നാപോലെഓടിമറയുന്നു .....
ഇന്നലെ വൈകിട്ട്‌ അമ്പലകടവിലെ കുളിയും കഴിഞ്ഞു തേവരെയും തൊഴുത്‌ കുറച്ച്‌ നേരം ആൽത്തറയിൽ ഇരുന്നു , ദീപാരധന പുറത്തുനിന്നു തൊഴുതിട്ടു  കവലയിലേക്ക്‌ നടന്നു ..എതിരെ കാൽത്തളകിലുക്കി ഓടിവരുന്ന  കൊച്ചുസുന്ദരിയെ നോക്കി , കൂടെ ഉള്ള ആളിനെ നോക്കിയപ്പോൾ ഞാൻ ഒന്നു ഉലഞ്ഞോഅവളും പെട്ടന്നു കണ്ടതിന്റെ ഞെട്ടലിൽ ഒന്നു ചിരിച്ചുവോ ,  അമ്മ സാദനങ്ങൾ മേടിക്കാൻ തന്ന ലിസ്റ്റ്‌ ഉണ്ടെന്നു പോക്കറ്റിൽ ഒന്നൂടി  തപ്പി ഉറപ്പു വരുത്തി , 
ഇപ്പോൾ ഇവിടുത്തെ വഴി വിളക്കു കത്തുന്നല്ലോ.... , അവളോട്‌ അവസാനം സംസാരിച്ചതു ഇവിടെ വെച്ചാണു , അവൾ കണ്ണുതുടച്ചു പോയതു ഇപ്പോളും ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിൽ ...

എം  ഇംഗ്ലീഷിൽ കോളേജ്‌ ടോപ്പർ ആണെക്കിലും മാറിൽ കിടക്കുന്ന പൂണുലിന്റെബലം കൊണ്ടു ജോലിയില്ലാതെ അലയുന്ന കാലത്താണു കുറുപ്പ്‌ സാർ പറഞ്ഞതു വന്നു ടുട്ടോറിയലിൽ കുട്ടികൾക്ക്‌ നാലു വാക്ക്‌ പറഞ്ഞു കൊടുത്ത്‌ കൂടെ എന്നു , കുറുപ്പു സാർ എന്നെയും പടിപ്പിച്ചിട്ടുണ്ട്‌ , അങ്ങനെ അവിടെ പോകാൻ തുടങ്ങി 

അച്ചന്റെ കൂടെ വിശേഷദിവസങ്ങളിൽ തേവരെ പൂജിക്കാൻ പോകാറുണ്ടയിരുന്നു , തേവരുടെ പടച്ചോർ കൊണ്ടു ആണു അമ്മയും ഞാനും ഓപ്പോളും അച്ചനും അച്ചമ്മയും കഴിഞ്ഞിരുന്നെ ..അന്നു തേവരുടെ മുന്നിൽ ആണു ആ പാദസ്വരകിലുക്കം ആദ്യമായി കേട്ടതു , വാര്യ്ത്തെ  കുട്ടി , തേവർക്ക്‌ സ്ദിരായിതുളസിമാല കെട്ടികൊടുക്കും , കയ്യിൽ പ്രസാദം കൊടുക്കുംബോൾ തേവരെകൂടതെ എന്നെയും തൊഴുതു ,ഒരു ചിരിയും തന്നു ......

പിന്നീട്‌ കവലയിൽ ബസ്സ്‌ കയറാൻ നിന്നപ്പോൾ ആണു കണ്ടതു , കൂടെ ഉള്ള കൂട്ടുകാരൻ പറഞ്ഞു അറിഞ്ഞു പട്ടണത്തിൽ ഞാൻ പടിച്ച കോളേജിൽ ആണുപടിക്കുന്നെ എന്നു , ഞാൻ കണ്ടതായി ഓർക്കുന്നില്ല , പിന്നീട്‌ അവൾക്ക്‌ എന്നെ കോളേജിൽ വെച്ച്‌ അറിയാം എന്നു പറഞ്ഞിട്ടുണ്ടു 
പിന്നിട്‌  കാഴ്ച്ച പതിവായി ,പ്രസാദം കൊടുക്കലും......., അർച്ചന ക്കു പേരുപറഞ്ഞപ്പോൾ ആണു അറിഞ്ഞതു രോഹിണി , പേരും നാളും അതു തന്നെ ...
ഇടക്ക്‌ മൂന്നുനാലു ദിവസം കാണതെ പിന്നിടു വന്നപ്പൊ എവിടെ ആരുന്നു  എന്നുചോദിച്ചപ്പൊ ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നടന്ന അവളുടെ പുറകെ ഞാനും പോയിചെരുപ്പ്‌ ഇട്ടുകൊണ്ടു അവൾ എന്നെ നോക്കാതെ പറഞ്ഞു പെൺകുട്ടികൾക്ക്‌ ചിലദിവസങ്ങളിൽ തേവരേ കാണാൻ വന്നു കൂടാന്നു കൊച്ചു തിരുമേനിക്ക്‌ അറിഞ്ഞുകൂടെ....

പിന്നിടു ഒരുനാൾ കത്താത്ത  വഴിവിളക്കിനു മുന്നിൽ വെച്ചാണു ഇഷ്ടം തുറന്നുപറഞ്ഞതും , പടിത്തം കഴിയുന്നേനു മുന്നെ കല്യാണം ഉറപ്പിക്കാൻ പോണു എന്തെക്കിലും ചെയ്യണം എന്നു അവൾ പറഞ്ഞതും  വഴി വിളക്കിന്റെ ചുവട്ടിൽവെച്ചാണു , അന്നും അത്‌ കത്തിയിരുന്നില്ല , 

ഓപ്പോൾ ആണു അച്ചനോട്‌ കാര്യ്ം പറഞ്ഞത്‌ , വാര്യരുകുട്ടിയെ ഇല്ലത്തു കയറ്റാൻ പൂണൂലിന്റെ തടസം അല്ല അച്ചൻ അമ്മയൊടു പറഞ്ഞെപകരം അഞ്ചു വയർനിറയാൻ തേവരുടെ പടച്ചോർ അല്ലാതെ വേറെ എന്തുണ്ടു , ഓപ്പൊളി നെ ആരുടെയെങ്കിലും കയ്യിൽ  എൽപ്പിക്കണ്ടെ അതിനൊക്കെ അവനു കഴിയുമെങ്കിൽവിളിച്ചൊണ്ടു വന്നോട്ടെ .
അച്ചൻ പറഞ്ഞ വാക്കുകൾ കുനിഞ്ഞ മുഖത്തൊടെ അവളൊടു പറഞ്ഞപ്പോളും വഴിവിളക്കു കത്തിയിരുന്നില്ല , ഒന്നും പറയാതെ അവൾ  നടന്നകന്നപ്പോൾ കണ്ണുകൾനിറഞ്ഞു തുളുംബിയതു ഞാൻ കണ്ടില്ലന്നു വെച്ചു തിരികെ നടന്നു ....

തീവണ്ടിയുടെ നീട്ടിയുള്ള ചൂളം വിളിയിൽ ഉണർന്നു നോക്കിയപ്പോ താഴെ ചായകൊടുക്കുന്നു , തഴെ ഇറങ്ങി ഒരു ചായ മേടിച്ച്‌ കുടിച്ചു കൊണ്ട്‌  വേഗത്തില്‍ മാറിമറിയുന്ന കാഴ്ച്ചകളിലേക്ക്‌ നോക്കിയിരുന്നു 

രാജ്യസേവനത്തിനു ജാതി വേർതിരിവ്‌ വന്നിട്ടില്ലാത്തകൊണ്ടു പൂണൂലിട്ട ഞാൻ ഇപ്പൊ പട്ടാളക്കാരൻ ആയി.

 അങ്ങനെ ഓപ്പൊളിന്റെ വേളി നടത്തി തിരികെ വീണ്ടും അതിർത്തിയിലേക്ക്‌ ......

ജയ്‌ ജവാന്‍ !